Saturday, April 9, 2011

ആള്‍ മറയില്ലാത്ത കിണര്‍






ള്‍ മറയില്ലാത്ത കിണര്‍
മൂടണമോയെന്ന് രണ്ട് പക്ഷം
കിണറായാല്‍
ദൂരെ നിന്നേ കാണണമത്രേ..
അപകടം മാടിവിളിക്കുമത്രേ..
വാക്കിന്റെ ഉച്ചഭാഷിണിയാണ് മറ.
എല്ലാത്തിനും ഒരു മറ നല്ലതാണ്.
അടി തെറ്റാതിരിക്കാന്‍  മറ വേണം.
ര്‍ത്തത്തെ ഭയക്കാതെ
ഇഷ്ടം പോലെ  ഓടിക്കളിക്കണം...
ഏവരുടെയും സമ്മതമാണു മറ.
ഇങ്ങനെ പോകുന്നു വാദഗതികള്‍.

മണ്ണിലെ ഒരു ഗര്‍ത്തത്തെ
മറയ്ക്കരുതെന്ന് മറുപക്ഷം.
പട്ടികള്‍ക്കും പൂച്ചകള്‍ക്കും കോഴികള്‍ക്കും
സ്വാതന്ത്ര്യത്തോടെ എത്തിനോക്കിക്കൂടേ..
ചുവരുകളുടെ വിലങ്ങനെയുള്ള കൂട്ടലും
കുത്തനെയുള്ള കിഴിക്കലും ഭീരുത്വമല്ലേ....
തീരുമാനിക്കാം സ്വന്തം ഇടര്‍ച്ചകളെ,
മരണത്തെത്തന്നെ....
അറിയാം, നീരിളക്കത്തിന്റെ സാന്നിധ്യം കാലില്‍.
കിണര്‍ എവന്റെയുമാകണം.
ഒറ്റനോട്ടത്തില്‍ നീര്‍ കിനിയണം.
അത്രയേ വേണ്ടൂ....

വെളുക്കുവോളം ചര്‍ച്ച ചെയ്ത്
കുടമുടയ്ക്കണോ...
എന്നെ ഞാനായി കണ്ടുകൂടേ...
എന്തുവന്നാലും
ഭൂമിക്കടിയിലെ ഈ ഏകന്തവാസം
ഞാന്‍ നിര്‍ത്തുകില്ല.
നെഞ്ചിലെ തിരയിളക്കവും.
എന്റെ മേല്‍ വീഴുന്ന സൂര്യചന്ദ്രനെ
തടയാനാമോ...
ഉരുകിയൊലിക്കുന്ന മേഘങ്ങളെയും.
വേണമെങ്കില്‍
ഇരുമ്പുകൈകളെ
പിന്‍വലിച്ചോളൂ......
ഇത്തിരിവട്ടത്തിലെ
നീരായിരിക്കാനാണ്
എനിക്കിഷ്ടം...

1 comment:

  1. This comment has been removed by the author.

    ReplyDelete