Sunday, May 22, 2011

വാലാട്ടം



ഈ വാല്‍
ഇടത്തോട്ടും വലത്തോട്ടും  ആടുന്നത്
എന്റെ  ഇച്ച്ചാനുസരണമല്ല  .
കാറ്റിന്‍ഗതിക്ക്  തൂറ്റുകയാണോ     
എന്നറിയില്ല.
സൌഹൃദത്തിന്‍ വീശലാണോ
എന്നറിയില്ല.
വിഷ്ണുലോകത്തേക്കുള്ള
വീഴ്ച്ചയാണോ ..?
അന്യന്റെ കണ്മുനകളെ
അനുസരിക്കയാണോ ..?
ഒന്നുമെനിക്കറിയില്ല .
ഞാന്‍ സ്വയം ശപിക്കയാണ്
ആരുപേക്ഷിച്ച   ചാട്ടവാറാണിത്...?
ആര് ചുരുട്ടിയിട്ട  ഉറുമിയാണിത് ..?
ഏതു മന്ത്രവാദി തൊടുത്തുവിട്ട
കൈലേസാണിത്..?
ആയിരം വര്‍ഷം കുഴലിട്ടിടും  
പല്ലിന്‍ശൌര്യം  കൊണ്ട്  രാകിയിട്ടും
നടുക്കടലില്‍ചെന്ന്  നക്കിയിട്ടും
നിവരാതെയിരിക്കുന്നീവാല്‍ ....
ഞാന്‍ കോപം കൊണ്ട് വിറയുമ്പോഴും
കേമറയ്ക്ക്  പോസ്സ് ചെയ്യുകയാണ്.....
വേട്ടക്കാരന്റെ  മുന്‍പില്‍ ചെന്നാലും
തൊഴുതുനില്ക്കുന്നീവാല്‍ ......
എന്നിലെ പ്രാചീനമായ ആസക്തികള്‍ പോലും
കുരയാവാതെ...
വാലായി ആടുകയാണിപ്പോള്‍ .....


Saturday, May 21, 2011

വെണ്‍ചാറ്റല്‍



വെള്ളത്തുണിയില്‍
പള്ളിക്കാട്ടിലെടുത്ത
വെളുത്ത നക്ഷത്രം .
വെള്ളപ്പല്ല് കൊഴിഞ്ഞ
നൊണ്ണ്  കാട്ടി
വെളുക്കനെയുള്ള  ചിരി .  
വെള്ളക്കാച്ചിത്തുണിയുടെ
കോന്തലയില്‍ സഞ്ചരിക്കാറുള്ള
വെള്ളയപ്പം .
മൌനം കുടിച്ച്  ശീതം  പിടിച്ചവനെ
തുവര്‍ത്താറുള്ള  വെള്ളത്തട്ടം .
വെണ്ന്മയാര്‍ന്ന ആകാശത്തിനു കീഴെ
പൊടിഞ്ഞു തീര്‍ന്ന
വെ(പെ)ണ്‍ചാറ്റല്‍ .

ബന്ദ്



സൂര്യനുദിച്ചു
കാറ്റ്  വീശി
പക്ഷികള്‍ പാടി 
മണ്ണിര മണ്ണ് തിന്നു

കൈകാല്‍  ചലിച്ചില്ല
വാഹനമിരമ്പിയില്ല
ചുവര്‍ ശബ്ദിച്ചില്ല
അടുപ്പ്  അണഞ്ഞില്ല    

Friday, May 20, 2011

കാത്തിരിപ്പ്


മേഘമേ.........
കടലില്‍  പിറന്നവനേ.....
ഭുമിയിലെ രക്തത്തിന്റെ
അഴിമുഖമേ........
എന്റെ തലയില്‍ നിപതിക്കു......
തലച്ചോറില്‍ പുക്കള്‍ വിടര്‍ത്തൂ ...
പാദത്തില്‍ പച്ചകള്‍ മുളപ്പിക്കു.....
മരുഭുമിയിലെ മണ്‍കോലമെന്നു
കുട്ടികള്‍ ശപിക്കാതിരിക്കാന്‍
അപ്പൂപ്പന്‍ താടിയെന്നൂ-
തിപ്പറത്താതിരിക്കാന്‍   
നീരമ്പ്  തൊടുക്കൂ .........

Tuesday, May 17, 2011

മാ നിഷാദ





ആല്‍മരചില്ലയിലൊരു കിളി
സ്റ്റഫ് ചെയ്തപോലെ ..........
ഇലകളിലെ മഴവില്ലെങ്ങുപോയി ..... ?
പൊക്കിള്‍ക്കൊടിയുടെ പച്ചയും   
ജരാനരകളുടെ സുര്യവെളിച്ചവും 
എങ്ങുപോയി .........?
ഓര്‍മ്മകളുടെ കാറ്റുവീശാതെ
വായ്ത്താരിയില്ലാതെ
ഇലത്തുമ്പൊരമ്പ് .....
പത്തിവിടര്‍ത്തിയ സര്‍പ്പവേരിലെ
ത്മീകവും
സ്റ്റഫ് ചെയ്ത പോലെ....   

Saturday, May 7, 2011

ഡെമോക്രസി







കുയില്‍ കൂ കൂ എന്നു വിളിച്ചപ്പോള്‍
ചെമ്പോത്ത്   ങ്കുക്ക്  ങ്കുക്ക്  എന്നു വിളികേട്ടു.
അന്നേരം ഒരു  മൈന ക്രീ ക്രീ എന്നു സന്തോഷിച്ചു.
കുളക്കോഴി  കുവക്ക് കുവക്ക്  എന്ന് മറുകണ്ടം ചാടി
കരിയിലക്കിളി ചീക്കീ പീക്കീ ബഹളം വച്ചു
ഓലത്തുമ്പിലെ  ഓലഞ്ഞാലി
കൊക്രീന്‍  പൊക്രീന്‍  എന്നു നിഷേധിച്ചു .
അടയ്ക്കാപക്ഷി ച്വുഉയി ശബ്ദത്തോടെ
മരക്കൊമ്പ്  വിട്ടുപോയി.