Saturday, December 3, 2011

മരംകൊത്തിയെ നമുക്കിഷ്ടമാണ്.




കാവ് സ്വപ്നം കണ്ട മരങ്ങളേ.
കടയ്ക്കൽനിന്ന് ശിഖരത്തിലേക്കും തിരിച്ചും
സഞ്ചാരം അനുവദിച്ചതെന്തിന്..?
നീളൻ കൊക്കിൽ നിന്നുള്ള കട കട ശ്ബ്ദം
ദേഹത്തലയാൻ വിട്ടതെന്തിന്..?
വളഞ്ഞനാക്ക് ഞരമ്പിൽ തൊട്ടപ്പോൾ
മൂളിക്കൊടുത്തതെന്തിന്..?
ഹൃദയം ചോദിച്ചപ്പോൾ
ഇക്കിളി പൂണ്ടതെന്തിന്..?
ഉള്ളുപൊള്ളയായാൽ
ആർത്തനാദം പോലുമില്ലാതെ
വീഴുമെന്നോർക്കാഞ്ഞതെന്ത്..?

Saturday, November 26, 2011

നോ ഗ്രേഡ്







വയൽക്കരയിൽ ഉഷ്ണക്കാറ്റേറ്റുനിന്നവർ
ഊർന്നുപോന്ന കുന്നിലിറുകിപ്പിടിച്ചവർ
പുഴയെ സ്വപ്നം കണ്ടുകിടന്നവർ
തലച്ചുമടുമായി മേളയിലെത്തി.

രുവൻ
വയലിലെ ചെളി ടേബിളിൽ ചൊരിഞ്ഞ്
പരിഹാസ്യനായി.

ഒരുവൻ
വിത്തുരൂപം നിർമ്മിക്കുന്നതിൽ
പരാജിതനായി.

കുന്നിനെ തലയിലേറ്റിവന്നവന്ന്
വിഷയം:’ജേസിബി’
പുഴവെള്ളം ബോട്ടിലിൽ കൊണ്ടുവന്നവൻ
ബാർ തേടി നടന്നു..

തോക്കും അറ്റ്ലസ്സും പോലെ
പേനയും പാഡുമായിവന്നവർ മാർക്കിട്ടു:
നോ ഗ്രേഡ്……

Saturday, November 12, 2011

വാൾസ്ട്രീറ്റിലെ ശിൽപ്പങ്ങൾ.




ആരാലും അറിയാതെ
മണ്ണിന്നടിയിലെ പാറകളുടെ തണലിൽ.
കുറച്ചു ധൂളികൾ കിടപ്പുണ്ടായിരുന്നല്ലോ..
അവർ മണ്ണിന്നടിയിലെ വിത്തുകളാണ്
ഭക്ഷിച്ചതെന്നു തോന്നുന്നു.
നീരൊഴുക്കാവാം  ദാഹം തീർത്തുകൊടുത്തത്.

സപ്തംബർ പതിനൊന്നിന്
മണ്ണ് വിറച്ചതറിഞ്ഞിട്ടുണ്ടാവാം.
അതിർത്തികൾ ഭേദിച്ചുപാഞ്ഞ പട്ടാള ബൂട്ടുകൾ
ഉറക്കം കെടുത്തിയിട്ടുണ്ടാവാം..
ബോംമ്പ് വർഷങ്ങളുടെ ആഘാതങ്ങൾ
നിദ്രയിൽ നിന്നുണർത്തിയതാവാം.
ധൂളികൾ ശിൽപ്പങ്ങളായി
പാറയും മണ്ണും ജലവും വഹിച്ച്
വാൾസ്ട്രീറ്റിൽ നിൽക്കയാണിപ്പോൾ….

Sunday, November 6, 2011

മംഗലാപുരം യാത്ര*






കൈയൊടിഞ്ഞ കുട്ടി
കാലൊടിഞ്ഞ യുവാവ്
നടുവൊടിഞ്ഞ വീട്ടമ്മ
മൂവരും മംഗലാപുരത്തേക്ക് പോകുന്നു.
കാറിൽ, വാനിൽ, ട്രെയിനിൽ.
കുട്ടി ഒരേ ചതുരക്കാഴ്ച്ച കണ്ട് മടുത്താണ്
പറമ്പിലിലേക്കിറങ്ങിയത്.
യുവാവ് ഓഫീസ്സിൽ നിന്ന്
താഴേക്ക് ചാടിയതാണ്.
വീട്ടമ്മ കുനിഞ്ഞിടത്തുനിന്ന്
നിവരാൻ ശ്രമിച്ചതാണ്.
മൂവരും അല്പനാൾക്കകം തിരിച്ചുവരും
കുട്ടി പുതിയ കാഴ്ച്ചയിലേക്ക്
വിരൽ ചൂണ്ടുമോ..?
യുവാവ് പുതുനടത്തം ശീലിക്കുമോ..?
വീട്ടമ്മ നിവർന്നുനിൽക്കുമോ..?


*മലബാറുകാർ വിദഗ്ധ ചികിൽസ തേടി മംഗലാപുരത്താണ് പോകാറ്.

Friday, November 4, 2011

വൈകുന്നേരം




തുലാം മാസത്തിന്റെ ഇടിമുരൾച്ചകൾ
അന്തരീക്ഷത്തിൽ തങ്ങിനിന്ന വൈകുന്നേരം.
ദിക്കുകളിൽ കണ്ണുരുട്ടലുകൾ
പ്രത്യക്ഷപ്പെട്ട വൈകുന്നേരം.
ശിരസ്സിലും മനസ്സിലും
മഴ നനഞ്ഞ വൈകുന്നേരം.
ആത്മാക്കൾ കൂടണയാൻ
വണ്ടികളിൽ ചീറിപ്പാഞ്ഞ വൈകുന്നേരം.
ഒട്ടിനിൽക്കും വസ്ത്രങ്ങൾ
ശരീരത്തെ വേർപ്പെടാൻ കൊതിച്ച വൈകുന്നേരം
അയാൾ ഭീതിയോടും വിറയലോടും
അത്യാർത്തി ഇല്ലാതെയും ജീവിതത്തെ പുണർന്നുകിടന്നു.
അയാൾ മരിച്ചുവെന്നാണ് ആളുകൾ പറഞ്ഞത്.

Monday, October 31, 2011

വിറകുപുര




വീട് പണിയുമ്പോൾ വിറകുപുര
വേണമെന്നവൾക്ക് നിർബന്ധം.

വീഴ്ത്താനായി മരങ്ങളില്ലാത്ത
നഗരമധ്യത്തിൽ വിറകുപുരയോ..!  
ഞാൻ അതിശയത്തോടെ ചോദിച്ചു

ഗ്യാസ്സ്കുറ്റിയാണിപ്പോഴുംഫാഷൻ..?
ഹൃദയത്തിന്റെ ആകൃതിയാണതിന്ന്.
മകൾ പറഞ്ഞു.

ഇൻഡക്ഷൻ കുക്കറിന്നാണു പവർ.
വേണമെങ്കിൽ അത്യാവശ്യത്തിന്ന്
കന്നാസ്സിലെ മണെണ്ണയുമാവാം ..
മകൻ പറഞ്ഞു.
അവൾ ഗൗരവം പൂണ്ടു: .
ശരിയാണ്
ഗ്യാസ്സുകുറ്റിയ്ക്ക്
ഹൃദയത്തെയും ഭ്രൂണത്തെയും വരെ
കത്തിക്കാനാവും
മണെണ്ണയ്ക്ക്
അടുപ്പിനെ മാത്രമല്ല,
ദേഹത്തെയും കുളിർപ്പിക്കാനുമാവും.
പക്ഷേ വിറകുകൊള്ളിയുടെ
സാംഗത്യം വേറെയാണ്.
അത്
അടുപ്പിന്റെയും വീടിന്റെയും
വിശപ്പ് കെടുത്തും.
പുക
വീടുംകടന്ന് കാട്  തേടിപ്പോകും.
അത് എന്റെ
പേടിയും മൗനവും ഇല്ലാതാക്കും.
ഉണക്കമരത്തിൽ
പൂക്കളുടെ ചിത്രങ്ങളുണ്ടാകും.
അത്
കത്തിത്തീർന്നാലും ശേഷിക്കും

അവളുടെ വാഗഗ്നി പടർന്ന്
മരനീരൊലിച്ച്
വീടിനോട് ചേർന്ന്
വിറകുപുര കൂടിയുണ്ടായി.

Friday, October 7, 2011

മീശക്കാരൻ കേശവൻ


മീശക്കാരൻ കേശവൻ
കാടും മേടും താണ്ടി
പാടോം പുഴേം ചുറ്റി
റോട്ടിലെത്തിയേ ..

മീശക്കാരൻ കേശവൻ
ശ്..ശീ ന്ന് വേവുന്ന റോഡ് കണ്ടേ

മീശക്കാരൻ കേശവൻ
ആശയോടെ കീശപിടിച്ചപ്പം
മാനത്തെരമ്പം കേട്ടേ

മീശക്കാരൻ കേശവൻ
മാനത്തേറി
മണലിലേക്കെറങ്ങിയേ.

മീശക്കാരൻ കേശവനെ
മണലെടുത്തോണ്ടുപോയേ..


Wednesday, October 5, 2011

ഫ്ഫ, ചൂ....ലേ..





ചൂലേ എന്നുവിളിച്ച്
എന്നെ അധിക്ഷേപിക്കരുത്.

ചൂലേ..,ചൂലേ..,ചൂലേ
നീയെന്തെടുക്കുന്നെടായീലോകത്ത്?

നീ നിൽക്കുന്നയിടം
വൃത്തിയാക്കുന്നത് ഞാനല്ലേ.?
നിന്റെ തലയ്ക്കുമുകളിലെ മാറാല,
നിന്റെ മൂക്കിന്നകത്തും
പുറത്തുമുള്ള ഓടകൾ
നീ പോകുന്നയിടം -മുറ്റം,നാട്,
പള്ളിക്കൂടം,ആശുപത്രി,
അമ്പലങ്ങൾ,പള്ളികൾ,
മദ്യഷാപ്പ്,തിയേറ്റർ
ഞാൻ വൃത്തിയാക്കുന്നില്ലേ..?
എന്റെ വർഗ്ഗം
നിന്റെ തലയിലെ പേനുകളെ
അടിച്ചുവാരുന്നില്ലേ..?
നിന്റെ പല്ലിടയും ചെവിക്കുഴിയും
തോണ്ടിക്കളയുന്നില്ലേ..?
നിന്റെ നാക്കും തൊക്കും
നുരപ്പിച്ച് ശുദ്ധീകരിക്കുന്നില്ലേ..?
എന്തിനേറെ,
പട്ടടയിൽ കത്തിതീർന്നാലും
നിന്നെ അടിച്ചുവാരിക്കൂട്ടുന്നില്ലേ..?

ഫ്,,ചൂലേ,
ബുദ്ധിയില്ലാത്തവനേ
എന്താ നിന്റെ പണി..?
ഒന്നിനെ ഒരിടത്തുനിന്ന്
മറ്റൊരിടത്തേക്ക് മാറ്റുകയല്ലേ..?
ഇഷ്ടമില്ലാത്തതിനെ
ആരാന്റെ പറമ്പിലേക്ക്
ഓടിച്ചുവിടുകയല്ലേ..?
ഇറ്റലിയിൽനിന്നും ജർമനിയിനിന്നും
ചപ്പുചവറുകൾ അടിച്ചുവാരി
ലോകത്തെല്ലാടത്തും വിതറിയില്ലേ..?
അമേരിക്കൻ ലേബിലെ പൊടികൾ അടിച്ചുകൂട്ടി
ഹിരോഷിമയിൽ വർഷിച്ചില്ലേ..?
പൗരസ്ത്യരാജ്യങ്ങളിലെ ചെള്ളുകളെ,
വിശുദ്ഥ്ഗ്രന്ഥങ്ങളിലെ പൂച്ചികളെ
തെരുവുകൾതോറും കൊണ്ടിട്ടില്ലേ..?
ആഫ്രിക്കൻ മങ്കിയുടെ പേനുകളെ
അന്റാർട്ടിക്കവരെ സ്പ്രേ ചെയ്തില്ലേ..?
ഡിഡിറ്റിയും ൾഫാനും അടിച്ചുവാരി
വയലേലകളിൽ കൊണ്ടിട്ടില്ലേ..?
സ്വന്തം വീട്ടിലെ മാലിന്യങ്ങൾ
തെരുവിൽ കൊണ്ടിടലല്ലേടാ,നിന്റെ പണി..?
ലോകം തന്നെ കുപ്പത്തൊട്ടിയായി
ക്കാണുന്നവനല്ലേടാ,നീ..?

മിണ്ടാതിരുന്നോ,മിണ്ടാതിരുന്നോ
ഞാനില്ലേൽ കാണാമായിരുന്നു
നീയീജന്മം ജീവിക്കുന്നത്...!
നിന്നെ ഞാനൂതിപ്പറപ്പിക്കും
മിണ്ടാതിരുന്നോ,-തടിയാ.

Tuesday, October 4, 2011

തലവര



വീടിന്നു പ്ലാൻ വരയ്ക്കുക പ്രയാസമാണ്..
വരകൾ സ്വയംവരകളായി  മാറുന്നു
നീളേണ്ടവ വളഞ്ഞും
വളയേണ്ടവ നിവർന്നുമിരിക്കുന്നു
അടുക്കളവര കുറുകിയും
സ്വീകരണമുറിവര തെന്നിയും മാറുന്നു
കിടപ്പുമുറിവര പലവലിപ്പത്തിൽ
അളവുതെറ്റി അലങ്കോലമാവുന്നു.
വരാന്തയിൽ നിന്ന് നേരെ
സ്വീകരണത്തിലേയ്ക്ക് 
കാലെടുത്തുവയ്ക്കാമോ....?
വരാന്തയല്ലേ സ്വീകരിക്കേണ്ടത്..?
ഹൃദയം  സ്നേഹം നിക്ഷേപിക്കുന്നത്
തലച്ചോറിലോ മുഖത്തോ..?
നെഞ്ചിൻ കതക് തുറക്കുമ്പോൾ
വിജാഗിരിക്കുശുമ്പ് ഉയരില്ലേ..?
സ്വീകരണവര നീളേണ്ടത്
അടുക്കളയിലേക്കോ 
കിടപ്പുമുറിയിലേക്കോ..?
പൂജാമുറിയും ഊണുമുറിയും
അടുത്തടുത്തു വരാമോ..?
ഒറ്റവരകൊണ്ട്
ദൈവത്തെയുംസീസറെയും
വേർതിരിക്കാമോ..?
അടുക്കള 
വടക്കോട്ട് മുഖം തിരിക്കുന്നതെന്തിന്..? .
സ്വീകരണമുറിയിൽ നിന്നും ഓരോ മുറിയിലേക്കും
പലകാലങ്ങൾ പല അകലങ്ങൾ..
വരകൾ ഇടഞ്ഞുനിൽക്കയാണ്.....
പ്ലാൻ ഇന്നോ നാളെയോ കൊടുക്കാനാമോ..?
തലവര എന്നല്ലാതെന്തുപറയാൻ......?

Sunday, September 18, 2011

നിൽപ്പ്

സിമന്റുകുപ്പായത്തിന്റെ
ഉഷ്ണത്താൽ പുകഞ്ഞ്
കാക്കക്കാഷ്ടത്തിൻ
ഗന്ധം സഹിച്ച്
ഊർന്നുപോണ കണ്ണട
ഇറുകെപ്പിടിച്ച്
അലസരുടെ
ഗമനാഗമനങ്ങളെ നോക്കി
വെയിലത്തും മഴയത്തും
ഒരേ നില്പിൽ എത്രകാലം..?

തടവുകാർ


വൃദ്ധരാണ് ഏറ്റവും ഏകാകികൾ..
.ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമായ
മരണത്തിലേക്കുള്ള യാത്രയിൽ 
അവർക്ക് കമ്മ്യൂണിക്കേഷൻ ടൂളുകൾ
-ഭാഷ,അംഗവിക്ഷേപങ്ങൾ 
തുടങ്ങിയവ നഷ്ടമാകുന്നു.....
.രോഗങ്ങളുടെ തടവിലായിട്ടും മറ്റെങ്ങോ യാത്ര പുറപ്പെട്ട
ശരീരത്തെ അവർ പൂർവാധികം സ്നേഹിക്കുന്നു.....

Friday, September 9, 2011

കയർ



കയറിന്നറ്റം
മുറുകെപ്പിടിച്ചുനിന്നോളൂ.
വിസിലിന്ന് കാതോർക്കൂ.
കാണികളേ,
കയർ വലിഞ്ഞുമുറുകുമ്പോൾ
ആർപ്പുവിളിക്കൂ..
ദേഹം മറിഞ്ഞുവീണാൽ മാത്രം
കരഘോഷം മുഴക്കൂ……

പൂവേ പൊലി….





നുമാൻ കിരീടമഴിച്ച് നിലത്ത് വച്ചു.
കാക്കനോട്ടത്തോടെ കാക്കപ്പൂ ചെരിഞ്ഞുകിടന്നു.
മുക്കൂറ്റി മൂക്കുകുത്തി ഊരി വെച്ചു.
തുമ്പപൂ ഊർധ്വൻ വലിച്ചു:പൂവേ പൊലി….

Wednesday, September 7, 2011

കല്ല്‌





പഴയ വീട് പൊളിച്ച്
പുതിയതാക്കണമെന്ന്
കുട്ടികള്‍ പറഞ്ഞപ്പോള്‍
ഞാനും സമ്മതിക്കയായിരുന്നു.
ഓടൊന്നുയർന്നപ്പോൾ
അവർ ആർപ്പുവിളിച്ചു:
ഇനിവേണ്ട,
അസ്ഥികള്‍ക്കിടയിലെ
ഇത്തിരി ചോപ്പ്.
കറ തെറിപ്പിക്കുന്ന വെറ്റിലച്ചാറ്.
സന്ധ്യാകാശച്ചെരിവ്.
പട്ടികകളുടെ
ആണിവേർപ്പെടുന്ന
ഞരക്കം കേട്ടപ്പോൾ
മൂത്തവൻ  പറഞ്ഞു:
പ്രായമായെങ്കിലും
വാശിക്കു കുറവൊന്നുമില്ല.
ആക്രിക്കച്ചവടക്കാരനും
എടുക്കുകയില്ല.
അടുത്തവീട്ടിലെ
അമ്പൂംന് കൊടുക്കാം.
ഇളയമകന്‍ പറഞ്ഞു.
കല്ലുകള്‍പറിഞ്ഞിളകുമ്പോള്‍
അവര്‍ ആര്‍ത്തുവിളിച്ചു.
പായലേ വിട..
പൂപ്പലേ വിട ..
കൊച്ചുമോന്‍
ഒരു തുമ്പിക്കല്ലെടുത്ത്
പറമ്പില്‍ നീട്ടിയെറിഞ്ഞു..     

Friday, September 2, 2011

ഗുണ്ട


     കഥ                                
       t\Xmhv Npäp-]mSpw Pm{K-X-tbmsS  t\m¡n AI¯v IS¶p.  Kpണ്ട   hmXn-e-S¨v      tkm^-bnse s]mSn-X«n `hy-X-tbmsS amdn \n¶p.  t\Xmhv ]d-ªp.
       s\sâ anÊvUvtIm-fnsâ ieyw kln-¡m-ªn«m h¶-Xv. Fs´Sm Imcyw...?
       Kpണ്ട H¶pw ]d-bmsX \nes¯ s]mSn-bn Nn{X-sa-gp-Xn-\n-¶p.
       Fs´-Sm..... s\sâ \m¡n-d-§n-t¸mtbm?
       t\Xmhv ]nXr-`m-h-]-c-amb kvt\l-t¯msS tNmZn-¨p.
       tN«m...... Hcv A_-²w..... ]än-t¸m-bn........ s]mdp-¡-Ww.
       Kpണ്ട hnd-b-temsS ]d-ªp.
       F´mSm?
       t\Xmhv H¨-bp-bÀ¯n.
       ]d-ªm, tN«-s\s¶ hg¡v ]dtbzm?
       CÃ. \o Imcyw ]d-¿v.
       \½sS ¹m³ eo¡mbn tN«m........ \½Ä A]-I-S-¯n-em-Wv......
       \osb-´m-bn-¸-dbv¶v? \½¡v c­ണ്ടു-t]À¡p-a-ÃmsX aämÀ¡m C¡m-cy-a-dnbm? \o kwKXn \S-¯v. AXp Ignªv \½¡v ImWmw.
       AXÃ.
       FXÃm?
       Rm³ Hcm-tfmSv kwKXn ]d-ªp-t]m-bn.
       ]d-sªt¶m? BtcmSv? \osb´m s]m«-¯cw Ifn¡ym?
       ]d-ªp-t]m-bn....... am¸m-¡-Ww. \½¡v ]cn-]mSn amän-h-bv¡mw.
       AsXm¶pw ]än-Ã. Bs«, BtcmSm \o ]d-ªXv?
       kc-kp-th¨n-tbm-Sv.
       Fsâ kc-kp-hn-t\mtSm?..... \osb´v ]Wnbm ImWn-¨Xv? FSm, ]pffn AhÄsS Hc-I¶ _Ô-¯o-s¸-Spw.
       s]mÃm-¸m-b-tÃm.....
       AXp Xs¶-bm, tN«m {]iv\w. kc-kp-th¨n FS-bv¡nsS Fs¶  hnfn¨v  sN¿m-¼m-Sn-Ãm¶v ]d-bv¶v... sNbvXm, tN¨n, t]meo-kn\v Häqw¶v
       CXn-t¸m, sImg-ªp-a-dnª {]iv\-am-W-tÃm-Sm......
       Bs«, \o F¸fm, Ah-tfmSv ]d-tªbv?
       an\n-ªm-¶v.... tN«³ C{_m-lnâ-Sp¯v¶v sIm©v hm§n sIm­ണ്ടp-sIm-Sp-¡m¼dªntÃ? A¶v, tN¨n sIm©v Idn-sh¨v DuWv X¶ntä Fs¶ hn«p-Åp.DuWp Ign-¡p-¶-Xn-\n-S-bnem ]d-ª-Xv.
       t\Xmhv Iptd t\c-t¯¡v H¶pw മിണ്ടിbn-Ã.  At±lw injysâ tZl-s¯§pw I®p-]m-bn¨v Nn´-bn-emണ്ടിcp¶p.  HSp-hn Hcp s\Sp-hoÀt¸msS ]d-ªp.
       henb sa\-t¡-Sm-b-tÃm-Sm. F¶mepw AXv sN¿mണ്ടീ-c-n¡m-¼-än-Ãy.. henb A]-I-S-am-Wv.  Ahfv B sNä-tbmSv t]mbn¸dªm Imcyw Ign-ªp.  B sNä c£-s¸«m ]ns¶, F\¡v \n¡m¼än-Ãy.  Hcv Imcyw sN¿mw..... Ah-sfbpw IqSnb§v X«mw.........s\\¡v tPmen `mcw IqSp-X-em-hpw... F¶mepw kmcyw-Ã.
       slâ-t½m....... tN¨o\ X«m-t\m. F\¡v hs¿â-¸-t\...
       Kpണ്ടbpsS sXmണ്ട-bn \n¶v Hcp \ne-hnfn ]pd-s¸-«p.
       AsX-´m-Sm A§s\? Ahfv s\sâ Bsc-¦n-ep-am-tWm-Sm.? Rm\tà kln- ക്കേണ്ടXv? \o ss[cy-am-b§v sN¿v.....
       AX-Ã.....
       GX-Ãm.?
       tN¨osâ ap³]n-se-¯n-bmev Fsâ ssIsh-d-¡pw.  tN¨o Fs´-¦nepw tNmbv¨mev Rm³ XfÀ¶p t]mhpw..... F\¡v ]äq-em..... CXv am{Xw Ft¶mSv ]d-bണ്ട..
       t\Xmhv injysâ I®n t\m¡n ZrV-X-tbmsS ]d-ªp:
       F¶m-¸n-s¶, Hcv Imcyw sN¿mw... Rm³ Xs¶ XoÀ¡mw.. aä-Xn-s\m¸w \ob-t§äm aXn.
       A§-s\-bm-sW¦n {]iv\qw-Ã.
       Kpണ്ട XeIpep¡n.
       FSm, Ah-sfmcp hmbm-Sn-bm.. Hä-¡p-¯n\v Poh³t]m-Ww.  s\â-Sp¯v jmÀ¸v SqÄkv Fs´-¦n-ep-aptണ്ടm?
       t\Xmhv tNmZn-¨p.
       Kpണ്ട Xsâ eXÀ_mKv X¸n..  Ccp-X-e-aqÀÑ-bpÅ Hcp I¯n  ]pd-s¯-Sp-¯p.  t\Xmhv `àn-tbmsS AXv hm§n.  Xncn¨pw adn¨pw ]cn-tim-[n-¨p.  {i²-tbmsS kz´w _mKn \nt£-]n-¨p.  At¸mÄ Kp­-ണ്ടbpsS I®n I¯n-bpsS hmbv¯e t]mse  \ocp-d¶p.........**