Saturday, May 18, 2013

ഏത്?






മരമേ നീ ഏതു കാട്ടിൽനിന്നു വന്നു?
ചില്ലകളേ ഏതു നാട്ടിൽ അലഞ്ഞു?
ഏതു കല്ലറയിൽ അടക്കം-
ചെയ്യപ്പെട്ട പൂവാണു നീ..?

സ്വപ്നം




ഒരു നട്ടുച്ചനേരത്ത്
ഊണുകഴിക്കാതെ  ഉറങ്ങാൻ കിടന്നു.
ഉറക്കത്തിൽ നിന്ന് സ്വപ്നം ഇറങ്ങിനടന്നു.
വെയിൽ സ്വപ്നത്തെ പിന്തുടർന്നു.
കാറ്റ് സ്വപ്നത്തെ എടുത്തുകൊണ്ടുപോയി.
കാക്ക കരഞ്ഞില്ല.
ചീവീട് നിലവിളിച്ചില്ല
പൂവിന്റെ മർമ്മരവും കേട്ടില്ല

വൈകുന്നേരം ചീർത്ത ശരീരം
വലയിൽ കിട്ടി.